പാലാ: ഭരണങ്ങാനത്ത് സ്റ്രേറ്റ് ഹൈവേയിൽ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി റോഡ് സേഫ്റ്റി അതോറിട്ടി 95.50 ലക്ഷം അനുവദിച്ചതായി മാണി.സി.കാപ്പൻ എം.എൽ.എ അറിയിച്ചു. മേരിഗിരി ജംഗ്ഷൻ മുതൽ അൽഫോൻസാ റെസിഡൻഷ്യൽ സ്‌കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ആധുനിക രീതിയിൽ ഫുട്പാത്ത് നിർമ്മാണവും നവീകരണവും റോഡ് മാർക്കിംഗ്, വാണിംഗ് ബ്ലിംക്കേഴ്‌സ് നിർമ്മാണം, ബസ് ബേയും വെയിറ്റിംഗ് ഷെഡ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുന്നത്. ഗതാഗതത്തിന് തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്ററുകൾ ഉൾപ്പെടെ മാറ്റി സ്ഥാപിക്കും.
റോഡ് നവീകരണത്തിന് മുൻകൈയെടുത്ത മാണി.സി കാപ്പൻ എം.എൽ.എയെ ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്കൂൾ മുൻ പി.ടി.എ പ്രസിഡന്റ് ജോസ് പാറേക്കാട്ട് അഭിനന്ദിച്ചു.