ന്യൂഡൽഹി: സമാജ് വാദി പാർട്ടി മുൻനേതാവും രാജ്യസഭാംഗവുമായ അമർ സിംഗ് അന്തരിച്ചു. 64 വയസായിരുന്നു. സിംഗപൂരിലെ ആശുപത്രിയിൽ വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മുൻപ് 2013ലും ഗുരുതരമായി വൃക്കരോഗം അമർ സിംഗിനെ ബാധിച്ചിരുന്നു. സമാജ് വാദി പാർട്ടിയിൽ മുലായം സിംഗ് യാദവിന്റെ വിശ്വസ്‌തനായിരുന്ന അമർ സിംഗ് 2010ൽ പാർട്ടിയിൽ നിന്നും പുറത്തായിരുന്നു. പിന്നീടും പാർട്ടിയുമായി സഹകരിച്ചിരുന്ന അദ്ദേഹം അഖിലേഷ് യാദന് നേതൃനിരയിലെത്തിയതോടെ പാർട്ടിയുമായി പൂർണമായും അകന്നു.
2011ൽ രാഷ്‌ട്രീയ ലോക് മഞ്ച് സ്ഥാപിച്ച് 2012ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിൽ ഉണ്ടായിരുന്നു.