മീററ്റ്: അമിത് ഷായ്ക്ക് കൊവിഡ് രോഗം സ്ഥീരീകരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് ബി.ജെ.പി അദ്ധ്യക്ഷനും രോഗം ബാധിച്ചതായി കണ്ടെത്തി. സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന സ്വതന്ത്രദേവ് സിംഗിനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. തന്നെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞതനുസരിച്ച് വീട്ടിലാണ് ചികിത്സയില്‍ തുടരുന്നതെന്നും ഏവരും വളരെ രോഗത്തിന്റെ കാര്യത്തിൽ ശ്രദ്ധപുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
എല്ലാവരും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നീരീക്ഷണത്തില്‍ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ഏതാനും മണിക്കൂറുകൾക്ക് മുൻപ് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്വയം നിരീക്ഷണത്തിൽ പോവുകയും പരിശോധയ്ക്ക് വിധേയനാവുകയുമായിരുന്നു. കൊവിഡിന്റെ നേരിയ ലക്ഷണമാണ് അദ്ദേഹത്തിന് ഉളളതെന്നാണ് റിപ്പോർട്ട്. ആദ്യമായാണ് കേന്ദ്രമന്ത്രിസഭയിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.