ന്യൂഡൽഹി: കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതിന് ഇന്ത്യ-ചൈന സേന കമാന്‍ഡര്‍മാര്‍ നടത്തിയ കൂടിക്കാഴ്ചയിൽ ഗാൽവാനിൽ പട്രോളിംഗ് പ്രോട്ടോക്കോൾ ഏർപ്പെടുത്താനുള്ള തീരുമാനങ്ങൾ ഇരുരാജ്യവും പരിഗണിക്കുന്നു. ചൈന അതിര്‍ത്തി കയ്യേറ്റം നടത്തിയ സ്ഥലങ്ങളില്‍ നിന്ന് പൂര്‍ണമായി പിന്മാറണമെന്ന ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചു.
സൗത്ത് ബ്ലോക്ക്- പി എൽ എയുടെ റോഡ് നിർമാണം, ഫെെബർ ഒപ്റ്റിക്കൽ കേബിളുകൾ, ലഡാക്കിലെ എൽ എ സിയിൽ സോളാർ പാനലുകളുടെ പോസ്റ്റുകൾ സ്ഥാപിക്കുക തുടങ്ങിയ ശ്രമങ്ങൾ ലഡാക്കിൽ നടത്തിവരികയാണ്. ഈ സമയങ്ങളിൽ പട്രോളിംഗ് നടത്തുമ്പോൾ ഇരുരാജ്യങ്ങളുടെ സെെന്യങ്ങൾ വീണ്ടും അഭിമുഖീകരിക്കേണ്ടി വരുമെന്നും സെെനിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.
1993-1996 ഉഭയകക്ഷി കരാറുകൾ പ്രകാരം ഇരുവശത്തുമുള്ള പ്രവര്‍ത്തനങ്ങളൊന്നും യഥാര്‍ത്ഥ നിയന്ത്രണത്തിന്റെ പരിധി ലംഘിക്കാന്‍ പാടില്ല. മിനിമം സെെനികരെ ഇരുവശത്തും നിലനിറുത്താം. രണ്ട് വശങ്ങങ്ങളിലെയും പട്രോളിംഗ് കക്ഷികൾ തമ്മിൽ സംഘർഷ സാദ്ധ്യതകൾക്കിടവരുത്താത്ത പ്രവർത്തന സംവിധാനമാണിത്-മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
പട്രോളിംഗ് പോയിന്റായ 17 ഗോഗ്ര,പാങ്കോംഗ് ഇവിടങ്ങളിലെ സംഘർഷം കണക്കിലെടുത്ത് ദീർഘകാല പരിഹാരമാർഗങ്ങളാണ് ഇരുവശത്തുനിന്നും ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയും ചെെനയും എൽ എ സിയിൽ സെെനികരുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്ന മാപ്പുകൾ പരസ്പരും കെെമാറ്റം ചെയ്യുകയും പട്രോളിംഗ് പ്രോട്ടോക്കോളുകൾ അവതരിപ്പിക്കുകയും ചെയ്താൽ മാത്രമേ ദീർഘകാല പരിഹാരം കണ്ടെത്താൻ സാധിക്കൂ.
നേരത്തെ ഇന്ത്യൻ സെെന്യവും പി എൽ എയും തങ്ങളുടെ എൽ എസിയിൽ മാസത്തിൽ ഒരിക്കലാണ് പട്രോളിംഗ് നടത്തിയിരുന്നത്. ഇന്ന് ഇന്ത്യയും ചെെനയും എൽ എ സിവരെ അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമ്പോൾ പട്രോളിംഗ് തീവ്രത വർദ്ധിക്കുക മാത്രമല്ല സംഘർഷവും വർദ്ധിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ചുഷൂലിൽ ചൈനീസ് അതിർത്തിക്കുള്ളിലെ മോൾഡോയിൽ 14-ാം കോർ കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ സംഘവും സിൻചിയാംഗ് മിലിട്ടറി മേഖലാ കമാൻഡർ മേജർ ജനറൽ ലിയൂ ലിൻ നയിച്ച ചൈനീസ് സംഘവും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയത്.
മേയിൽ അതിർത്തിയിൽ സംഘർഷമുണ്ടായ ശേഷം ഇവർ തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്‌ചയാണിത്. ജൂലായ് 14ന് 15മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചയിൽ തീരുമാനിച്ച പ്രകാരം സൈനിക പിൻമാറ്റം നടന്നിരുന്നില്ല. പിന്നീട് നയതന്ത്ര തലത്തിൽ നടന്ന ചർച്ചകളെ തുടർന്നാണ് വീണ്ടും കൂടിക്കാഴ്‌ചയ്‌ക്ക് അരങ്ങൊരുങ്ങിയത്.
ജൂലായ് അഞ്ചിന് പ്രത്യേക പ്രതിനിധികളുടെ ചർച്ചയിലുണ്ടായ ധാരണകൾ അടിസ്ഥാനമാക്കി ഒന്നാം ഘട്ടത്തിൽ ഗാൽവൻ, ഹോട്ട്‌സ്‌പ്രിംഗ്, ഗോഗ്ര മേഖലകളിൽ നിന്ന് ഇരുപക്ഷവും രണ്ടു കിലോമീറ്ററോളം പിൻമാറി. എന്നാൽ പാംഗോഗ് തടാകത്തിന് വടക്ക് ഫിംഗർ എട്ടുമുതൽ അഞ്ചുവരെയുള്ള മേഖലകളിലെ സൈന്യങ്ങളെ പിൻവലിക്കുന്ന കാര്യത്തിൽ ചൈന പിടിവാശി തുടരുന്നതാണ് രണ്ടാം ഘട്ട നടപടികൾ തടസപ്പെടാൻ കാരണം. നിയന്ത്രണ രേഖയായി നിശ്‌ചയിച്ചിട്ടുള്ള ഫിംഗർ എട്ടുവരെ ഏപ്രിൽ മാസത്തെ തത്സ്ഥിതി തുടരണമെന്നും പട്രോളിംഗിന് സാഹചര്യം വേണമെന്നുമായിരുന്നു ഇന്ത്യയുടെ ആവശ്യം.
അതിനിടെ വടക്കൻ ലഡാക് അതിർത്തിയിൽ തണുപ്പ് വർദ്ധിക്കുന്നത് കണക്കിലെടുത്ത് ഇന്ത്യൻ സൈനികർക്കുള്ള കമ്പിളിക്കുപ്പായങ്ങൾ അടക്കമുള്ള വിന്റർ കിറ്റുകൾ ലേയിൽ എത്തിച്ചുതുടങ്ങി. സാധനങ്ങൾ കയറ്റിയ മിലിട്ടറി ട്രക്കുകൾ കടന്നുപോകുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നിലവിൽ ചൈന 20,000ൽ അധികം സൈനികരെ അതിർത്തിക്കടുത്ത് വിന്ന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ചൈനീസ് ഭീഷണി മുന്നിൽ കണ്ട് ഇന്ത്യയും സന്നാഹം വർദ്ധിപ്പിച്ചു. നവംബർ മുതൽ അതിശൈത്യകാലത്ത് ഇത്രയും സൈനികരെ അതിർത്തിയിൽ നിലനിറുത്തുന്നത് ഇരുപക്ഷത്തിനും വെല്ലുവിളിയാണ്.