തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1083 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. രോഗബാധിതരിൽ 902 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. വിദേശത്ത് നിന്നും വന്നവരുടെ എണ്ണം 51 ആണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ 64ഉം. മരണമടഞ്ഞ മൂന്ന് പേരുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായി.ആഗസ്റ്റ് ഒന്നിന് മരണമടഞ്ഞ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ജയനാനന്ദൻ (53), കോഴിക്കോട് പെരുവയൽ സ്വദേശി രാജേഷ് (45), ആഗസ്റ്റ് രണ്ടിന് മരണമടഞ്ഞ എറണാകുളം കുട്ടമശേരി സ്വദേശി ഗോപി (69)എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 87 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 71 പേരുടെ ഉറവിടം വ്യക്തമല്ല.
16 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, കോഴിക്കോട് ജില്ലയിലെ 3, കാസർഗോഡ് ജില്ലയിലെ 2, വയനാട്, കണ്ണൂർ ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആലപ്പുഴ ജില്ലയിലെ 35 ഐ.ടി.ബി.പി.ക്കാർക്കും, തൃശൂർ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ 4 ഐഎൻഎച്ച്എസ് ജീവനക്കാർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയില്‍ 242 പേർക്കും, എറണാകുളം ജില്ലയിൽ 135 പേർക്കും, മലപ്പുറം ജില്ലയിൽ 131 പേർക്കും, ആലപ്പുഴ ജില്ലയിൽ 126 പേർക്കും, കോഴിക്കോട് ജില്ലയിൽ 97 പേർക്കും, കാസർഗോഡ് ജില്ലയിൽ 91 പേർക്കും, തൃശൂർ ജില്ലയിൽ 72 പേർക്കും, പാലക്കാട് ജില്ലയിൽ 50 പേർക്കും, കണ്ണൂർ ജില്ലയിൽ 37 പേർക്കും, പത്തനംതിട്ട ജില്ലയിൽ 32 പേർക്കും, കൊല്ലം ജില്ലയിൽ 30 പേർക്കും, കോട്ടയം ജില്ലയിൽ 23 പേക്കും, വയനാട് ജില്ലയിൽ 17 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,062 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,34,140 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,922 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1241 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,087 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിള്‍, എയർപോര്‍ട്ട് സർവയിലൻസ്, പൂൾഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 8,58,960 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7595 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,28,962 സാമ്പിളുകൾ ശേഖരിച്ചതിൽ 1522 പേരുടെ ഫലം വരാനുണ്ട്.
ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ തൃക്കൂർ (കണ്ടൈൻമെന്റ് സോൺ: വാർഡ് 13), തിരുവില്വാമല (15), കൊണ്ടാഴി (1), അവിനിശേരി (2), കൈപ്പറമ്പ് (3), എറണാകുളം ജില്ലയിലെ കാഞ്ഞൂർ (5), നോർത്ത് പറവൂർ (15), ഞാറയ്ക്കൽ (9, 10), പത്തനംതിട്ട ജില്ലയിലെ ഇരവിപ്പേരൂർ (8), നിരണം (3), കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ (11), മടവൂർ (8), പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് (7, 13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ മേലില (വാർഡ് 5, 7, 8, 9, 10, 11), പട്ടാഴി വടക്കേക്കര (എല്ലാ വാര്‍ർഡുകളും), പോരുവഴി (14, 17), ശൂരനാട് നോർത്ത് (എല്ലാ വാർഡുകളും), മലപ്പുറം ജില്ലയിലെ പൊന്നാനി മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), നിലമ്പൂർ മുന്‍സിപ്പാലിറ്റി (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ ഏഴംകുളം (13), വെച്ചൂച്ചിറ (11), തൃശൂർ ജില്ലയിലെ ചേർപ്പ് (11), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (2, 3, 7, 13, 14) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ആകെ 509 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.