ayodhya

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിർമാണത്തിനാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര നിർമാണത്തിന് തുടക്കമായത്. മണിക്കൂറുകളോളം നീണ്ട മന്ത്രമുഖരിതമായ അന്തരീക്ഷത്തിന് ഒടുവിലാണ് പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്.

ayodhya-

175 പേർക്കായിരുന്നു ചടങ്ങിലേക്ക് ക്ഷണം. 2,000 പുണ്യസ്ഥലങ്ങളിൽ നിന്ന് മണ്ണും 1500 ഇടങ്ങളിൽ നിന്ന് വെള്ളവും ഭൂമി പൂജക്കായി എത്തിച്ചിരുന്നു.അയോദ്ധ്യയിലെ ശ്രീരാമ വിഗ്രഹമുള്ള താത്ക്കാലിക ക്ഷേത്രത്തിലെത്തി മോദി പൂജ നടത്തി. കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തിൽ കൊവിഡ് പ്രതിരോധമാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്.

ശിലാസ്ഥാപനത്തിന് ശേഷമുള്ള ചടങ്ങുകൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ ‌പ്രധാനമന്ത്രിക്കൊപ്പം ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യു.പി ഗവർണർ ആനന്ദിബെൻ പട്ടേൽ, രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരാണ് വേദിയിലുള്ളത്. പ്രധാനമന്ത്രി ചടങ്ങിൽ അയോദ്ധ്യ പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശിലാസ്ഥാപനത്തിന് ശേഷം നടന്ന പ്രസംഗത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.വലിയ സന്തോഷത്തിന്റെ ദിനമാണ് ഇതെന്നായിരുന്നു മോഹൻ ഭാഗവതിന്റെ പ്രതികരണം

ayodhya