ഇന്ത്യയിലെ സ്ത്രീവിരുദ്ധതയുടെ വേരുകൾ രാമനിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് നടിയും സാമൂഹ്യപ്രവർത്തകയുമായ രേവതി സമ്പത്ത്. രാമനെ ഉത്തമപുരുഷനായി വിശ്വസിക്കുന്നവരിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും നടി തന്റെ ഫേസബുക്ക് പോസ്റ്റിൽ കുറിച്ചു. ഇന്ത്യ എന്ന രാജ്യം ഒരു ചരിത്രത്തിന്റെ തുടർച്ചയാണെന്നും ഐതിഹ്യത്തിന്റേതല്ലെന്നും രേവതി പറയുന്നു. രാമൻ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിൽ എത്രത്തോളം കുത്തിനിറയ്ക്കപ്പെടുമോ അത്രത്തോളം ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമായി മാറുന്ന ഒരു ജനതയെ ആലോചിക്കുമ്പോൾ ഭയമുണ്ടെന്നാണ് നടി തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്.
രേവതി സമ്പത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ത്യയിലെ സ്ത്രീവിരുദ്ധതയുടെ വേരുകൾ രാമനിൽ നിന്നാണ് ആരംഭിക്കുന്നത്. രാമൻ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിൽ എത്രത്തോളം കുത്തി നിറയ്ക്കപ്പെടുമോ അത്രത്തോളം ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധതവുമായി മാറുന്ന ഒരു ജനതയെ ആലോചിക്കുമ്പോൾ ഭയമുണ്ട് . രാമരാജ്യം വെറുപ്പിന്റെയും അധികാരത്തിന്റെയും ഇടമാണ്. നാമിന്നോളം നേടിയ സാമൂഹ്യ പുരോഗതിയെല്ലാം അവിടെ റദ്ദുചെയ്യപ്പെടും എന്ന് വർഗീയവാദികൾ കരുതുന്നു, എന്നാലങ്ങനെ അല്ല കാരണം കാലം വെട്ടിപ്പിടിച്ചതെല്ലാം പൊളിച്ചുമാറ്റുക തന്നെ ചെയ്യും. ചരിത്രം പല തവണ അത് തെളിയിച്ചിട്ടുമുണ്ട്!! ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞുനോക്കിയാൽ മനസിലാകും. രാമൻ 'ഉത്തമപുരുഷൻ' ആയി വിശ്വസിക്കുന്നവരിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ എന്ന രാജ്യം ഒരു ചരിത്രത്തിന്റെ തുടർച്ചയാണ്, ഐതിഹ്യത്തിന്റേതല്ല. മനുഷത്വമില്ലാതെ വിദ്വേഷത്തിലധിഷ്ഠിതമായ ദേവന് മനുഷ്യന്മാരെ സേവിക്കാൻ ആവില്ല.