കൊളംബോ: ശ്രീലങ്കയിലെ 225 അംഗ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ രാജപക്സെ കുടുംബം നേതൃത്വം നൽകുന്ന ശ്രീലങ്ക പീപ്പിൾസ് പാർട്ടി വൻ ജയത്തിലേക്ക്. മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുമെന്നാണ് ആദ്യ സൂചനകൾ വ്യക്തമാക്കുന്നത്. പ്രധാന എതിരാളികളായ യുനൈറ്റഡ് നാഷൻസ് പാർട്ടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന അവസ്ഥയാണ്. യു.എൻ.പി വിട്ട് മുൻ പ്രസിഡന്റ് സ്ഥാനാർത്ഥി സജിത്ത് പ്രേമദാസ രൂപവത്കരിച്ച പാർട്ടി രണ്ടും മാർക്സിസ്റ്റ് ജനത വിമുക്തി പെരുമുന മൂന്നും സ്ഥാനത്തുണ്ട്. ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 60 ശതമാനം പേരാണ് വോട്ട് ചെയ്തത്. ഇന്ന് മുഴുവൻ ഫലവും പുറത്തുവരും. മാർച്ച് രണ്ടിനാണ് പ്രസിഡന്റ് ഗോതാബയ രാജപക്സെയുടെ കാലാവധി തീരുന്നതിന് ആറുമാസംമുമ്പ് പാർലമെന്റ് പിരിച്ചുവിട്ടത്.