ന്യൂയോർക്ക്: ലോക ജനതയെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഇതുവരെ 19,794,206 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 728,786 ആയി ഉയർന്നു. 12,713,821 പേർ രോഗമുക്തി നേടിയത് ആശ്വാസം നൽകുന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതലാളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
യു.എസിൽ ഇതുവരെ 5,149,663 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 165,068 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 2,638,462 പേർ സുഖം പ്രാപിച്ചു.രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെ,കൊവിഡ് വാക്സിൻ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പായി പുറത്തിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാക്സിൻ ഗവേഷണം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ലെന്നും, ജനങ്ങളുടെ ജീവൻ രക്ഷിക്കാനായിട്ടാണെന്നും ട്രംപ് വ്യക്തമാക്കി.തിരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ബാക്കി നിൽക്കേ കൊവിഡ് പ്രതിസന്ധി പരിഹരിക്കപ്പെട്ടെന്ന പ്രതീതി സൃഷ്ടിക്കാനാണ് ട്രംപിന്റെ ശ്രമം.
ബ്രസീലിലും സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 3,013,369 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 100,543 പേർ മരിച്ചു. 2,094,293 പേർ രോഗമുക്തി നേടി. പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് ലക്ഷം കടന്നു.കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണത്തിൽ അമേരിക്കയെയും ബ്രസീലിനെയും മറികടന്ന് തുടർച്ചയായ നാലാം ദിവസവും ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി .