കാസർകോട്: കാസർകോട് ബളാലിൽ പതിനാറുകാരി ആൻമേരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സഹോദരനാണ് ആൻമേരിയെ കൊലപ്പെടുത്തിയത്. സഹോദരൻ ആൽബിൻ ആൻമേരിക്ക് ഐസ്‌ക്രീമിൽ വിഷം കലർത്തി കൊടുത്താണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ആഗസ്റ്റ് അഞ്ചിനാണ് ആൻമേരി മരിച്ചത്.
അച്ഛനും അമ്മയും ഉൾപ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആൽബിൻ കൊലപ്പെടുത്താൻ ശ്രമിച്ചു. അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. രഹസ്യ ബന്ധങ്ങൾ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിന് പ്രധാന കാരണമെന്നാണ് പൊലീസ് പറയുന്നത്. ആൽബിൽ വെള്ളരിക്കുണ്ട് പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഛർദിയും വയറിളക്കവും ബാധിച്ചതിനെത്തുടർന്നാണ് ആൻമേരിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ആരോഗ്യനില ഗുരുതരമാവുകയുമായിരുന്നു.