തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘാേഷം പത്തുമിനിട്ട് മാത്രമാക്കി വെട്ടിച്ചുരുക്കി. മാർച്ച് പാസ്റ്റും, ഗാർഡ് ഒഫ് ഓണർ പരിശോധനയുമുണ്ടാവില്ല. സേനാ വിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കൽ മാത്രമേ ഉണ്ടാവൂ. തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും പ്രവേശനം ഇല്ല. കൊവിഡ് മാനദണ്ഡം പാലിച്ചുമാത്രമേ സ്റ്റേഡിയത്തിലേക്കുളള പ്രവേശനം അനുവദിക്കൂ. സ്റ്റേഡിയത്തിനുളളിൽ സാമൂഹ്യ അകലവും കൃത്യമായി പാലിക്കണം.
സ്വാതന്ത്ര്യദിനാഘാേഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സുരക്ഷാ സന്നാഹങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിലെ സുരക്ഷാ പരിശോധന ഇന്ന് നടന്നു. ഡോഗ് സ്ക്വാഡ് ഉൾപ്പടെയുളളവ സ്റ്റേഡിയത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി പരിശോധന നടത്തി.
എഴുപത്തി നാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള കേരളീയർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസകൾ നേർന്നു