isl

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസൺ പോരാട്ടങ്ങൾ ഗോവയിൽ നടക്കും. ഇക്കാര്യത്തിൽ ഐ എസ് എൽ നടത്തിപ്പുകാരായ എഫ് എസ് ഡി എല്ലും ഗോവ സ്പോർട്സ് അതോറിറ്റിയും തമ്മിൽ ധാരണയിലെത്തി. കൊവിഡ് പശ്ചാത്തലത്തില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

കേരളത്തേയും പരിഗണിച്ചിരുന്നെങ്കിലും യാത്രാസൗകര്യം, സ്റ്റേഡിയം തുടങ്ങിയ പല ഘടകങ്ങൾ പരിശോധിച്ചശേഷമാണ് ഗോവയ്ക്ക് നറുക്ക് വീണത്. നവംബർ 21 മുതൽ അടുത്ത മാർച്ച് 21വരെയായി ലീഗ് നടത്താനാണ് തീരുമാനം വന്നിരിക്കുന്നത്. ഫത്തോർദ, വാസ്കോ, ബാംബോളിം എന്നീ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടത്തുക. ഒപ്പം പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഓരോ പരിശീലനഗ്രൗണ്ടും അനുവദിച്ചിട്ടുണ്ട്.