shivashankar

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഇടതുപക്ഷ മുന്നണി ന്യായീകരിക്കുകയാണെന്ന് പരിഹാസ രൂപേണ പറഞ്ഞ് അഡ്വ. എ. ജയശങ്കർ. തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ജയശങ്കർ ഇക്കാര്യം പറയുന്നത്. മുഖ്യമന്ത്രിയെ ന്യായീകരിക്കാനായി എത്തുന്നവർ സംഘടിക്കണമെന്നും 'സത്യങ്ങൾ' ലോകമെമ്പാടും അവർ വിളിച്ചുപറയണമെന്നും ജയശങ്കർ തന്റെ പോസ്റ്റിലൂടെ പരിഹസിക്കുകയാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇ.ഡിയും എൻ.ഐ.എയും കസ്റ്റംസും ഇതിനോടകം ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ചിത്രമാണ് ജയശങ്കർ കുറിപ്പിനൊപ്പം നൽകിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

'ചതിയൻ.. വഞ്ചകൻ... പരമ നീചൻ... എട്ടും പൊട്ടും തിരിയാത്ത പാവം മുഖ്യമന്ത്രിയെ പറഞ്ഞു പറ്റിച്ച മഹാ ഖലൻ!

ശിവശങ്കരനും സ്വപ്നയുമായുളള ഒരിടപാടിലും സർക്കാർ പങ്കാളിയല്ല, മുഖ്യമന്ത്രിക്കു മനസറിവില്ല. സ്വർണക്കടത്തോ കുഴൽപ്പണമിടപാടോ ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ പറഞ്ഞിട്ടുളള കാര്യങ്ങളല്ല. പാവങ്ങളുടെ പാർട്ടിക്കോ സർക്കാരിനോ മഹാനായ മുഖ്യമന്ത്രിക്കോ ഇതിന് ഉത്തരവാദിത്തമില്ല.

സഖാക്കളേ, സുഹൃത്തുക്കളേ ന്യായീകരണ തൊഴിലാളികളേ സംഘടിക്കുവിൻ! ഈ മഹാ സത്യം ലോകമെമ്പാടും ഉദ്ഘോഷിക്കുവിൻ!!'