ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ ദുരൂഹതകളേറുന്നു. നടന്റെ മരണം പുറംലോകമറിയുന്നതിന് മുമ്പ് സംവിധായകനും നിർമ്മാതാവുമായ മഹേഷ് ഭട്ടിന്റെ സഹായി സുഹ്രിദ ദാസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ജൂൺ 14ന് ഉച്ചയോടെയാണ് സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തുവെന്ന വാർത്ത പുറംലോകമറിയുന്നത്. എന്നാൽ അതേദിവസം രാവിലെ 11.08നാണ് സുഹ്രിദ ഫേസ്ബുക്കിൽ നടന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രവർത്തിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.
'പ്രിയപ്പെട്ട റിയാ, ലോകം മുഴുവൻ സുശാന്തിനെയോർത്ത് ദുഃഖിക്കുകയും അനുശോചനം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ, ഞാൻ നിങ്ങളുടെ കൂടെ ചേർന്നു നിൽക്കുന്നു. സുശാന്തിനെ കൂടെ നിർത്താൻ നടത്തിയ പരിശ്രമങ്ങൾക്ക് നിശബ്ദ കാഴ്ചക്കാരനായിരുന്നതിനാൽ ... ഈ രാജ്യത്തെ ഒരു അമ്മയും പൗരനും എന്ന നിലയിൽ അത് എന്റെ ധാർമ്മിക കടമയാണ്. ക്ലിനിക്കൽ വിഷാദം മെഡിക്കൽ സയൻസിന് ഒരു മഹാദുരന്തമാണ് പരിഹാരമോ ഉത്തരമോ ഇല്ലെന്ന് ഒരിക്കൽ കൂടി പറയുന്നു.
റിയ പലപ്പോഴും ഓഫീസിലേക്ക് വന്ന് മഹേഷ് ഭട്ടിനോട് കൗൺസിലിംഗ് ആവശ്യപ്പെടുന്നതും, അദ്ദേഹത്തോട് ഫോണിൽ സംസാരിക്കുന്നതും ഒക്കെ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് സാർ പർവീൻ ബാബിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിന് മാസ്റ്റർ യുജി തന്ന വാക്കുകൾ പറഞ്ഞത്, മാറി നടക്കുക അല്ലെങ്കിൽ ഇത് നിങ്ങളെ ഒപ്പം കൊണ്ടുപോകും.’– സുഹ്രിദ ദാസ് കുറിച്ചു.
സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ സുഹ്രിത ഫേസ്ബുക്കിൽ നിന്ന് പോസ്റ്റ് നീക്കം ചെയ്തു. എന്നാൽ ഇതിന്റെ സ്ക്രീൻ ഷോട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സുശാന്തിന്റെ കിടപ്പുമുറിയുടെ വാതിൽ തുറക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടത് എങ്ങനെ? അദ്ദേഹം മരിച്ചോ ഇല്ലയോ എന്ന് അറിയുന്നതിന് മുമ്പ് എങ്ങനെയാണ് ഇങ്ങനെയൊരു പോസ്റ്റ്? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.