cancer

ന്യൂഡൽഹി: കൊവിഡിന്റെ ഭീതി വിട്ടൊഴിയും മുമ്പുതന്നെ രാജ്യത്ത് ക്യാൻസർരോഗം കൂടുതൽ പിടിമുറുക്കുമെന്ന് ഐ സി എം ആർ റിപ്പോർട്ട്. അടുത്ത അഞ്ചുവർഷത്തിനുളളിൽ രാജ്യത്തെ ക്യാൻസർരോഗികളുടെ എണ്ണം 12 ശതമാനത്തോളം വർദ്ധിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ 1.5 ദശലക്ഷം ആൾക്കാർക്ക് രോഗം ബാധിക്കുമെന്നും പ്രവചിക്കുന്നുണ്ട്. ഇപ്പോഴുളളതുപോലെ പുകയിലയുടെ ഉപയോഗവുമായി ബന്ധപ്പെട്ടുളള ക്യാൻസറായിരിക്കും കൂടുതലുണ്ടാവുക എന്നാണ് കരുതുന്നത്. ഇതിനൊപ്പം തല, ആമാശയം സ്തനങ്ങൾ, എന്നിവയെ ബാധിക്കുന്ന ക്യാൻസറുകളുടെ എണ്ണവും കൂടും.

2020ൽ രാജ്യത്ത് മൊത്തം ക്യാൻസർ രോഗികളിൽ 27.1 ശതമാനത്തിനും പുകയിലയുടെ ഉപയോഗം മൂലം രോഗംബാധിച്ചവരാണ്. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിലുളളവരാണ് ഇതിൽ കൂടുതലും. അന്നനാളത്തിലെയും സ്തനങ്ങളിലും ക്യാൻസറുകളാണ് താെട്ടടുത്ത സ്ഥാനങ്ങളിലുളളത്. പുരുഷന്മാരിൽ ശ്വാസകോശം, വായ, അനന്നാളം എന്നിവിടങ്ങളിലാണ് ക്യാൻസറുകൾ കൂടുതലായി കണ്ടുവരുന്നത്. എന്നാൽ സ്ത്രീകളിൽ സ്താനാർബുദവും ഗർഭാശയാർബുദവുമാണ് ഏറെയും.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്യാൻസർരോഗികളുളളത് കേരളത്തിലും മിസോറാമിലുമാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. പുകയില, മദ്യം എന്നിവയുടെ ഉപയോഗം, അശാസ്ത്രീയമായ ഭക്ഷണക്രമം, മാറിയ ജീവിത ശൈലി എന്നിവയാണ് രോഗവ്യാപനം കൂടാൻ കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. തുടക്കത്തിലേ കണ്ടെത്തിയാൽ ചികിത്സയിലൂടെ രോഗം പൂർണമായും മാറ്റാം. എന്നാൽ പലപ്പോഴും ഗുരുതരമാകുമ്പോൾ മാത്രമാണ് തിരിച്ചറിയുന്നത്. നിശ്ചിത ഇടവേളകളിലുളള പരിശോധനയാണ് ഈ പ്രശ്നം ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.