കൊച്ചി: കൊവിഡ് കാലത്തെ ശമ്പളം നിഷേധിച്ച സർക്കാർ നടപടിക്കെതിരെ ജൂനിയർ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചു. തടഞ്ഞുവച്ചിരിക്കുന്ന ശമ്പളം ലഭിക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ജൂനിയർ ഡോക്ടർമാർക്ക് സർക്കാർ നേരത്തേ ശമ്പളം പ്രഖ്യാപിച്ചെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല. തസ്തികയിൽ വ്യക്തത വരുത്തുകയും ശമ്പള സ്കെയിൽ നിർണയിച്ച് സർവീസ് ചട്ടങ്ങൾ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. പ്രൈമറി ഹെൽത്ത് സെന്ററിലടക്കം സർക്കാർ നിയമിച്ച ഡോക്ടർമാരാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
കൊവിഡ് കാലത്ത് പ്രശ്നങ്ങൾ കണക്കിലെടുക്കാതെ ജോലിചെയ്ത തങ്ങൾ കടുത്ത വിവേചനവും ചൂഷണവുമാണ് നേരിടുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടർമാർ ഉൾപ്പടെയുളള നിരവധി ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചിരുന്നു. ഇത് കടുത്ത ആശങ്കയാണ് ഉയർത്തിയത്.