pic

സർക്കാർ കൊലയാളികൾക്കും കൊളളക്കാർക്കും മാത്രമാണ് സംരക്ഷണമൊരുക്കുന്നതെന്ന ആരോപണവുമായി ഷാഫി പറമ്പിൽ എം.എൽ.എ. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമർശനവുമായാണ് ഷാഫി പറമ്പിൽ രംഗത്തെത്തിയത്. സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി കുത്തിയിറക്കുകയും ,കോപ്പിയടിച്ചു പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നും രണ്ടും റാങ്ക് നേടുകയും ചെയ്ത എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും ജ്യാമത്തിൽ ഇറങ്ങി വിലസുകയാണെന്നും ഇതിന് കാരണം പൊലീസ് ഇത്‌ വരെ കുറ്റപത്രം സമർപ്പിക്കാത്തതാണെന്നും ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.

കൃപേഷിനേയും ശരത് ലാലിനേയും ക്രൂരമായി കൊന്ന് തള്ളിയ ഗുണ്ടകളെ രക്ഷിക്കുന്നതിനായി സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ ഖജനാവിൽ നിന്ന് കോടികളൊഴുക്കിയിട്ടും പരാജയപ്പെട്ട സർക്കാർ ഇപ്പോൾ അന്വേഷണം അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും എം.എൽ.എ ആരോപിച്ചു. നിയമസഭയിൽ പറഞ്ഞത് ആവർത്തിക്കുകയാണെന്നും കൊലയാളികളുടെ കൺകണ്ട ദൈവമായി മുഖ്യമന്ത്രി പിണാറായി വിജയനും അവരുടെ ആരാധനാലയമായി ഈ സർക്കാരും മാറിയിരിക്കുകയാണും അദ്ദേഹം പറഞ്ഞു.

പെരിയ ഇരട്ട കൊലപാതകത്തിലെ സി.പി.എമ്മിന്റെ പങ്ക് പുറത്തു വരാതിരിക്കാൻ നടത്തുന്ന ഈ ഹൃദയശൂന്യ നടപടികൾ സർക്കാരും പൊലീസും അവസാനിപ്പിക്കണമെന്നും ഷാഫി പറമ്പിൽ എം.എൽ.എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മനുഷ്യത്വം ആറ് മണി തള്ളിലെ കേവലം വാചകങ്ങൾ മാത്രമായി മാറിയെന്നും നടപടികളിൽ അത് തൊട്ട് തീണ്ടിയിട്ടില്ലെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സർക്കാർ ഒപ്പമുണ്ടത്രെ .. കൊലയാളികളുടെയും കൊള്ളക്കാരുടെയും മാത്രം . സ്വന്തം സഹപാഠിയുടെ നെഞ്ചിൽ കത്തി...

Posted by Shafi Parambil on Wednesday, 19 August 2020

.