ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനേഴുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി. ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ തിരിച്ചറിയാതിരിക്കാനായി മുഖത്തും ശരീരത്തും ആസിഡ് ഒഴിച്ച് പൊളളിക്കുകയും ചെയ്തു. ഭഡോഹിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.വീടിന് സമീപത്ത് കന്നുകാലികളെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പെൺകുട്ടിയെ കാണാതായ വിവരം വീട്ടുകാര്‍ ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നു.
ബുധനാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ആസിഡ് ഒഴിച്ച് കത്തിച്ച നിലയിൽ സമീപത്തെ നദിയില്‍ നിന്നും കണ്ടെത്തുന്നത്. 17കാരിയുടെ വസ്ത്രം കണ്ടാണ് ബന്ധുക്കള്‍ പെൺകുട്ടിയെ തിരിച്ചറിഞ്ഞത്.പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാനാണ് പ്രതികള്‍ മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തെ ഭാഗമായി
പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടു പോകാൻ നാട്ടുകാർ അനുവദിച്ചില്ല. അധികൃതരെത്തി നാട്ടുകാരെ അനുനയിപ്പിച്ച ശേഷമാണ് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയത്.