തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് അമ്പത് വര്‍ഷത്തേയ്ക്ക് പ്രവര്‍ത്തിപ്പിക്കുവാനുള്ള നടത്തിപ്പ് അവകാശം നല്‍കിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. വിമാനത്താവളങ്ങൾ വിറ്റുകൊണ്ടിരിക്കുമ്പോൾ പിണറായി വിരോധികൾ ഏത്തപ്പഴം കഴിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ വിമർശനം.ഇനി നമ്മുടെ അങ്ങാടികളും കീരിക്കാടൻ ജോസുമാർക്ക് വിൽക്കുമെന്നും, സ്വഭാവികമായും സേതുമാധവൻമാർ ഇവിടെയുണ്ടാവുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
വിമാനത്താവളങ്ങൾ വിറ്റുകൊണ്ടിരിക്കുമ്പോൾ പിണറായി വിരോധികൾ ഏത്തപഴം കഴിച്ചുകൊണ്ടിരിക്കുകയാണ്..അവർ അവരുടെ സ്വപ്ന ഇടനാഴികകളിലേക്ക് ബൈനോകുലർ വെച്ച് നിരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണ്..ഇനി നമ്മുടെ അങ്ങാടികളും കീരിക്കാടൻ ജോസുമാർക്ക് വിൽക്കും..സ്വഭാവികമായും സേതുമാധവൻമാർ ഇവിടെയുണ്ടാവും...അപ്പോൾ സേതുമാധവൻമാരിലേക്ക് ബൈനോകുലർ തിരിച്ച് വെക്കും..എന്നിട്ട് കിരിക്കാടൻ ജോസിന്റെ ജീവിതം തകർത്ത സേതുമാധവനെപറ്റി അവർ ചർച്ചചെയ്യും..ഇതെല്ലാം കേട്ട് നമ്മൾ സേതുവിനോട് കത്തി താഴെയിടാൻ ആവർത്തിച്ചുകൊണ്ടിരിക്കും...കണ്ണീർ പൂവിന്റെ കവിളിൽ തലോടി ഈണം മുഴങ്ങും പഴപാട്ടിൽ മുങ്ങി ...