തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ലാ ഓണച്ചന്തകൾ ഇന്നുമുതൽ പ്രവർത്തനം തുടങ്ങും. ഈ മാസം 30 വരെയാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക. സംസ്ഥാനത്തെ 14 ജില്ല ആസ്ഥാനങ്ങളില്‍ റീജിയണൽ മാനേജര്‍മാരുടെ മേല്‍നോട്ടത്തിലാണ് ചന്തകള്‍ നടക്കുക. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് ചന്തകളുടെ സമയം. അവധി ബാധകമായിരിക്കില്ല. സര്‍ക്കാര്‍ നിശ്ചയിച്ച കൊവിഡ് മാനദണ്ഡ പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും.
ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് അടക്കം മുപ്പതു ശതമാനം വരെ വിലക്കുറവുണ്ടാകും. താലൂക്ക് തല ഓണച്ചന്തകൾ 26 മുതൽ പ്രവർത്തിക്കും. മായം കലർന്ന പാൽ സംസ്ഥാനത്ത് എത്തുന്നത് തടയാൻ ക്ഷീര വികസന വകുപ്പ് വാളയാർ, കമ്പംമെട്, പാറശാല എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.