ഭോപ്പാൽ: കൊവിഡ് പോരാളികളുടെ വേഷത്തിലെത്തി മദ്ധ്യപ്രദേശിലെ രണ്ട് പ്രമുഖ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് കോടികളുടെ രേഖകൾ. ഭോപ്പാലിലെ 20 ഇടങ്ങളിലായി 150ഓളം ആദായ നികുതി ഉദ്യോഗസ്ഥരാണ് വ്യാഴാഴ്ച പുലർച്ചെ റെയ്ഡ് നടന്നത്.
100 കോടിയോളം വിലമതിക്കുന്ന 100 വസ്തുവകകളുടെ രേഖകളും മറ്റും കണ്ടെടുത്തു. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥർ രണ്ട് വ്യവസായ ഗ്രൂപ്പുകളുടെയും വിവിധ ഓഫീസുകളിൽ ഒരേസമയം റെയ്ഡിനെത്തി. സംസ്ഥാന ആരോഗ്യവകുപ്പിന്റെ സ്റ്റിക്കര്‍ പതിച്ച വാഹനങ്ങളിലായി ആരോഗ്യ പ്രവര്‍ത്തകര്‍ എന്ന വ്യാജേനെയാണ് ഐ ടി, എസ് എ എഫ് പൊലീസ് സംഘം റെയ്ഡിനെത്തിയത്.
കണ്ടെത്തിയ വസ്തുവകകളിൽ രണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ വിവരങ്ങളും ഉള്‍പ്പെടുന്നു. നൂറുകണക്കിന് കോടികള്‍ മൂല്യം വരുന്ന വസ്തുവകകളെക്കുറിച്ചുള്ള വിവരങ്ങളും റെയ്ഡില്‍ കണ്ടെടുത്തു. ഇതിന് പുറമേ ഒരു കോടി രൂപയും ഓഫീസുകളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. റെയിഡ് നടന്ന രണ്ട് വ്യവസായ ഗ്രൂപ്പുകളിൽ ഒന്നിന്റെ ഉടമ രാഘവേന്ദ്ര സിംഗ് തോമർ ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയിലെ ക്യാബിനെറ്റ് അംഗമായ ബി.ജെ.പി നേതാവിന്റെ അടുത്ത അനുയായിയാണ് ഈ വ്യവസായി.
ഇതുസംബന്ധിച്ച് ബി.ജെ.പി മന്ത്രിക്ക് തോമറുമായുള്ള ബന്ധം എന്താണെന്ന് വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലൂജ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. അതേസമയം ബി.ജെ.പി നേതാക്കളെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസ് തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ബി.ജെ.പി വക്താവ് രജനീഷ് അഗർവാൾ വ്യക്തമാക്കി.