ജനീവ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുട്ടികൾക്ക് മാർഗനിർദ്ദേശവുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യൂ.എച്ച്.ഒ). 12 വയസിന് മുകളിലുള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും, സാമൂഹിക അകലം പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
രോഗം പകരാൻ മുതിര്‍ന്നവരിലുള്ള അതേ സാദ്ധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.ആറ് വയസിനും പതിനൊന്ന് വയസിനുമിടയിൽ പ്രായമുള്ളവർ സാഹചര്യങ്ങൾക്കനുസരിച്ച് മാസ്‌ക് ധരിച്ചാൽ മതിയെന്നും ഡബ്ല്യൂ.എച്ച്.ഒ നിർദേശം നൽകി.
രോഗവ്യാപനമുള്ള സ്ഥലങ്ങൾ, മാസ്ക് ഉപയോഗിക്കാനുള്ള പരിചയം, മുതിര്‍ന്നവരുടെ മേൽനോട്ടം എന്നിവ പരിഗണിക്കണം.എന്നാൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധമില്ല. ലോകാരോഗ്യ സംഘടനയും യൂനീസെഫും സംയുക്തമായി വെബ്സൈറ്റിലൂടെയാണ് കുട്ടികൾക്കുള്ള മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കിയത്.