ജനീവ: കുട്ടികളും കൊവിഡ് വാഹകരായേക്കാമെന്നും അതിനാൽ, 12 വയസിനും അതിനു മുകളിലുമുള്ള കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ലോകാരോഗ്യസംഘടന പുതിയ മാർഗനിർദ്ദേശങ്ങളിലൂടെ അറിയിച്ചു. ലോകാരോഗ്യസംഘടനയും യുനിസെഫും സംയുക്തമായാണ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. മുതിർന്നവർക്ക് ബാധിക്കുന്ന അതേരീതിയിൽ തന്നെ കൊവിഡ് കുട്ടികളെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
മാർഗനിർദ്ദേശങ്ങൾ
രോഗ വ്യാപനം വലിയ രീതിയിൽ ഉണ്ടായ സ്ഥലങ്ങളിലും ഒരു മീറ്റർ അകലം പാലിക്കാൻ കഴിയാത്ത ഇടങ്ങളിലും 12 വയസിനും അതിനുമുകളിലും പ്രായമുള്ള കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണം.
ആറിനും 11നും വയസിനിടയിൽ പ്രായമുള്ളവർ സാഹചര്യങ്ങൾക്കനുസരിച്ച് മാസ്‌ക് ധരിച്ചാൽ മതിയാവും. കുട്ടികൾ പ്രായമുള്ളവരുമായി ഇടപഴകുന്നുണ്ടെങ്കിൽ മുതിർന്നവരുടെ മേൽനോട്ടത്തിൽ കുട്ടികൾ മാസ്ക് ധരിക്കണം.