indecent

മനില: ഓൺലൈൻ വഴിയുള്ള യോഗത്തിനു ശേഷം തന്റെ പേഴ്സണൽ സെക്രട്ടറിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ഉന്നത ഉദ്യോഗസ്ഥൻ കുടുങ്ങി. ക്യാമറ ഓഫാക്കാതെ സെക്രട്ടറിയായ യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട എശു എസ്റ്റിൽ എന്ന് പേരുള്ള ഉദ്യോഗസ്ഥന്റെ ചെയ്തികൾ ഇയാളുട സഹപ്രവർത്തകർ കാണുകയും ചെയ്തു.

ഫിലിപ്പീൻസിലെ കാവൈത്ത് ഫാത്തിമ ഡോസ് ഗ്രാമ കൗൺസിലിലെ ജീവനക്കാർക്കാണ് തങ്ങളുടെ മേധാവി ഇത്തരത്തിൽ 'ലൈവായി' ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കാണേണ്ടി വന്നത്.

സാങ്കേതിക വിദഗ്ദൻ സ്ഥലത്തില്ലാത്തതായിരുന്നു എശു എസ്റ്റിലിന് 'പണി കിട്ടാൻ' കാരണമായത്. തെറ്റായ ബട്ടൺ അമർത്തിയ ശേഷം ക്യാമറ ഓഫായെന്ന ധാരണയിൽ അടുത്തുള്ള സോഫയിൽ ഇരിക്കുകയായിരുന്നു സമീപിക്കുകയും അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആരംഭിക്കുകയുമായിരുന്നു.

എസ്റ്റിലുമൊത്തുള്ള യോഗം അവസാനിച്ചശേഷം മീറ്റിംഗ് തുടർന്ന സഹപ്രവർത്തകർക്ക്, എസ്റ്റിലിന്റെ ക്യാമറ ഓഫ് ആകാത്തത് കാരണമാണ് ഔദ്യോഗി യോഗത്തിനിടെയുള്ള തികച്ചും ഉചിതമല്ലാത്ത ഈ രംഗം കാണേണ്ടി വന്നത്. വനിതകൾ ഉൾപ്പെടെയുള്ള ഇയാളുടെ സഹപ്രവത്തകർ ആണ് മീറ്റിംഗിന്റെ ഭാഗമായിരുന്നത്.

ഇതിനിടെ അദ്ദേഹത്തിന്‍റെ ഒരു സഹപ്രവർത്തകൻ ഈ രംഗം ചിത്രീകരിച്ച് പുറത്തുവിടുകയും ചെയ്തു. എസ്റ്റിലിന്റെ ലൈംഗിക ബന്ധം അടങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇദ്ദേഹത്തിനെതിരെ സഹപ്രവർത്തകർ ശക്തമായി രംഗത്ത് വരികയായിരുന്നു.തുടർന്ന് ഇയാളെ പുറത്താക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ സമരം നടത്തി.

പ്രതിഷേധം ശക്തമായതോടെ എസ്റ്റിലിനെ എത്രയും വേഗം സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്ന് ആഭ്യന്തര/തദ്ദേശഭരണ വകുപ്പ് അറിയിക്കുകയും ചെയ്തു. എസ്റ്റിലിനെതിരെ നടപടി കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഏതായാലും വീഡിയോ പുറത്തിറങ്ങിയതിന് ശേഷം എസ്റ്റിലും സെക്രട്ടറിയായ യുവതിയും അവരവരുടെ ഓഫീസുകളിൽ എത്തിയിട്ടില്ല.