പത്തനംതിട്ട : ചിറ്റാറിലെ സംഭവം കുറ്റവാളികളെ സ്ഥലം മാറ്റി സംരക്ഷിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. മത്തായിയെ മർദ്ദിച്ച് കൊലപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനു മുമ്പിൽ നടത്തുന്ന റിലേ സത്യാഗ്രഹത്തിന്റെ രണ്ടാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആന്റോ ആന്റണി എം.പി,ഡി.സി.സി വൈസ് പ്രസിഡന്റ് അനിൽ തോമസ്,ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം,ബ്ലോക്ക് പ്രസിഡന്റ് റോയിച്ചൻ എഴിക്കകത്ത്, ഡി.സി.സി അംഗം പി.കെ.ഗോപി എന്നിവരാണ് രണ്ടാം ദിവസം സത്യാഗ്രഹം അനുഷ്ടിച്ചത്. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി സുനിൽ എസ്.ലാൽ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ.ഷംസുദീൻ,എ.ബഷീർ,ശശീധരൻ കോതകത്ത്, രവി കണ്ടത്തിൻ, ബി. ഹനീഫ,ശാന്തമ്മ ചെല്ലമ്മ,ജോയൽ മാത്യു,സജി കുളത്തുങ്കൽ,മണ്ഡലം പ്രസിന്റുമാരായ അജയൻപിള്ള ആനിക്കനാട്ട്, രാജു കലപ്പ മണ്ണിൽ, മാത്യു തോമസ് എന്നിവർ സംസാരിച്ചു.മൂന്നാം ദിവസമായ ഇന്ന് റിലേ സത്യാഗ്രഹം മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻ രാജ് ഉദ്ഘാടനം ചെയ്യും.