പത്തനംതിട്ട : ചിറ്റാറിലെ കർഷകനായ പി.പി. മത്തായി വനം വകുപ്പിന്റെ കസ്റ്റഡിയിൽ ഇരിക്കെ കൊല്ലപ്പെട്ടിട്ട് 10 ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുവാൻ പൊലീസ് മടിക്കുകയാണ്. അറസ്റ്റ് വൈകിപ്പിക്കുന്നത് കർഷകസമൂഹത്തോടും മരിച്ച വ്യക്തിയുടെ മൃതദേഹത്തോടും കാണിക്കുന്ന അനാദരവായിട്ട് മാത്രമേ കാണാൻ കഴിയൂ. അതുകൊണ്ട് തന്നെ 48 മണിക്കൂറിനുള്ളിൽ പോലീസ് നടപടി സ്വീകരിച്ച് കുറ്റക്കാരെ അറസ്റ്റ് ചെയ്യുവാൻ തയാറായില്ലെങ്കിൽ കൊല്ലപ്പെട്ട മത്തായിയുടെ കുടുംബാംഗങ്ങളോടൊപ്പം പത്തനംതിട്ട എസ്.പി. ഓഫീസിന് മുമ്പിൽ സത്യാഗ്രഹം ആരംഭിക്കുമെന്നും പി.സി. ജോർജ്ജ് എം.എൽ.എ. അറിയിച്ചു.