തൃശൂർ: 41 ദുരിതാശ്വാസ ക്യാമ്പുകളിലായി 215 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് കൊടുങ്ങല്ലൂർ, തൃശൂർ, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് എന്നീ അഞ്ച് താലൂക്കുകളിലായി 41 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇവയിൽ 215 കുടുംബങ്ങൾ കഴിയുന്നു. 287 സ്ത്രീകൾ, 269 പുരുഷന്മാർ, 170 കുട്ടികൾ ഉൾപ്പെടെ ആകെ 726 പേരാണ് ക്യാമ്പിലുള്ളത്. ഇവരിൽ മുതിർന്ന പൗരന്മാരായ 28 പേരും ഭിന്നശേഷിക്കാരായ രണ്ടു പേരുമുണ്ട്. അഞ്ച് ക്യാമ്പുകൾ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള ക്വാറൻ്റൈനിലുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ സജ്ജമാക്കി. നിലവിൽ 35 പേരാണ് ഇവിടെയുള്ളത്.