ksrtc

തൃശൂർ: പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: കൊടകര പഞ്ചായത്ത് വാർഡ് 5, 6 (വല്ലപ്പാടി കനകമല റോഡിന് തെക്ക് വശം, വല്ലപ്പാടി കോൺവെന്റ് വരെയും ദേശീയ പാതയ്ക്ക് കിഴക്ക് ഭാഗവും 6-ാം വാർഡിൽപ്പെട്ട സൊസൈറ്റി പൊക്കം തേശ്ശേരി ലക്ഷംവീട് കോളനിക്ക് സമീപമുളള വഴിയുൾപ്പെടെയുളള പ്രദേശം), 14-ാം വാർഡ്, മുല്ലശ്ശേരി വാർഡ് 4, അടാട്ട് വാർഡ് 5, 10 (അമല ആശുപത്രി ഭാഗം), നെന്മണിക്കര വാർഡ് 5 (ആമ്പല്ലൂർ പ്രദേശം. ആമ്പല്ലൂർ ജംഗ്ഷനിലെ എൻ.എച്ച് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുളള ഷാസ് റോഡും പരിസരപ്രദേശങ്ങളും), കടങ്ങോട് വാർഡ് 11, പാഞ്ഞാൾ വാർഡ് 11, പുത്തൂർ വാർഡ് 12, 13.

ഒഴിവാക്കിയത്

തൃശൂർ കോർപറേഷൻ 41, 25 വാർഡുകൾ, കുന്നംകുളം നഗരസഭ ഡിവിഷൻ 22, ഇരിങ്ങാലക്കുട നഗരസഭ 13, 15, 17, 18, 23, 25, 32 ഡിവിഷനുകൾ, ചേർപ്പ് പഞ്ചായത്ത് വാർഡ് 11, കൊണ്ടാഴി വാർഡ് 1, നെന്മണിക്കര വാർഡ് 4, പഴയന്നൂർ 8, 16 വാർഡുകൾ, മണലൂർ വാർഡ് 3, കൈപ്പറമ്പ് വാർഡ് 3, 10, മാള 20-ാം വാർഡ് (01 മുതൽ 221-ാം നമ്പർ വരെയുളള പ്രദേശം. കാട്ടിക്കര കുന്ന്-മാരേക്കാട് റോഡ്, കാട്ടിക്കര കുന്ന്-കുഴിക്കാട്ടുശ്ശേരി റോഡ്, പൊട്ടച്ചിറ-മാണിയങ്കാവ് റോഡ് മൈക്രോ ക്ലസ്റ്ററായി നിലനിർത്തി ബാക്കി ഭാഗങ്ങൾ)

കെ.എസ്.ആർ.ടി.സി ഡിപ്പോ രണ്ടു ദിവസം കൂടി അടച്ചിടും

തൃശൂർ. കെ.എസ്.ആർ.ടി.സിയിൽ രണ്ട് ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥീരീകരിച്ചു. ഇതോടെ സെക്യൂരിറ്റി ജീവനക്കാരൻ അടക്കം മൂന്നു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരാൾക്ക് രോഗം കണ്ടെത്തിയതിനെ തുടർന്ന് കെ എസ്.ആർ.ടി.സി സ്റ്റാൻഡ് അടച്ചിരുന്നു. ഇന്നലെ അണുവിമുക്തമാക്കിയ ശേഷം ഇന്ന് തുറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രണ്ട് ദിവസം കൂടി ഡിപ്പോ അടച്ചിടും.

മന്ത്രിമാരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂർ: മന്ത്രിമാരായ എ.സി മൊയ്‌തീൻ, വി.എസ് സുനിൽ കുമാർ എന്നിവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കോഴിക്കോട് വിമാനാപകട സ്ഥലത്ത് ഇവർ പോയിരുന്നു. അപകടത്തിൽപെട്ടവർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ടെസ്റ്റ് നടത്തിയത്. പരിശോധനാ ഫലം നെഗറ്റീവ് ആയെങ്കിലും ഇരുവരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.