udf

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെട്ട സ്വർണക്കള്ളക്കടത്ത് കേസും സർക്കാരിന്റെ അഴിമതിയും സി.ബി.ഐ. അന്വേഷിക്കുക,മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. എം.പിമാർ, എം.എൽ.എ.മാർ യു.ഡി.എഫ്. ചെയർമാൻമാർ, കൺവീനർമാർ, ഡി.സി.സി. പ്രസിഡന്റുമാർ, യു.ഡി.എഫ്. നേതാക്കൾ എന്നിവർ നേതൃത്വം നൽകുന്ന 'സ്പീക്ക് അപ്പ് കേരള' സത്യാഗ്രഹം ഇന്ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും. നേതാക്കൾ അവരവരുടെ വീടുകളിലോ ഓഫീസുകളിലോ രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കുംആയിരിക്കും സത്യാഗ്രഹം അനുഷ്ടിക്കുന്നത്.

സംസ്ഥാനതല ഉദ്ഘാടനം കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൽ വാസ്നിക് സൂമിലൂടെ ഉദ്ഘാടനം ചെയ്യും. ഒരു മണിക്ക് സമാപനം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ സത്യാഗ്രഹമിരിക്കും. കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി. ആസ്ഥാനത്തും, ഉമ്മൻചാണ്ടി പുതുപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫീസിലും, പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്തെ വസതിയിലും, ആർ.എസ്.പി.നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എം.പി. കൊല്ലത്തെ വസതിയിലും സത്യാഗ്രഹത്തിൽ പങ്കെടുക്കും.