തിരുവനന്തപുരം: ജില്ലയിൽ മഴയ്ക്ക് ശമനം. മഴക്കെടുതിയിൽ 39 വീടുകൾ പൂർണമായും 238 വീടുകൾ ഭാഗികമായും തകർന്നതായി കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 583 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. ഇതിൽ 317 പേർ വലിയതുറ ഗവ. യു.പി സ്‌കൂളിലാണ് കഴിയുന്നത്. ജില്ലയിൽ കടൽക്ഷോഭമുണ്ടായ പ്രദേശങ്ങളിൽ ആവശ്യമായ നടപടികൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്വീകരിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ നിന്നും 24 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. ശംഖുംമുഖം ആഭ്യന്തര വിമാനത്താവള കാർഗോ കോംപ്ലക്‌സ് റോഡിന് സമീപം ശക്തമായ കടൽക്ഷോഭം തുടരുകയാണ്. കനത്ത മഴയിൽ 5,880 ഹെക്ടർ കൃഷി നശിച്ചു.ഇ തിലൂടെ 2,144 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നു കളക്ടർ അറിയിച്ചു.