death

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണ നിരക്ക് പത്തനംതിട്ടയിലെന്ന് റിപ്പോർട്ട്. ഏറ്റവും കുറവ് മലപ്പുറത്തും. സംസ്ഥാന സർക്കാരിന്റെ ഇക്കണോമിക്സ് ആന്റ് സ്റ്രാറ്രിസ്റ്റിക്സ് വകുപ്പിന്റെ ഏറ്രവും ഒടുവിലത്തെ വൈറ്രൽ സ്റ്രാറ്രിസ്റ്രിക്സ് റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. പത്തനംതിട്ടയിൽ 2018ലെ ക്രൂ‌ഡ‌് ഡെത്ത് റേറ്ര് (വർഷത്തിന്റെ മദ്ധ്യമാകുമ്പോൾ ജനസംഖ്യയും മരണനിരക്കും തമ്മിലുള്ള അനുപാതം) 10.92 ആണെങ്കിൽ മലപ്പുറത്ത് അത് 4.28 മാത്രമാണ്. പത്തനംതിട്ടയിൽ പ്രായമേറിയവരുടെ സംഖ്യ കൂടുതലാണ്. മലപ്പുറത്ത് പ്രായക്കുറവുള്ളവരാണ് കൂടുതൽ.

കേരളത്തിൽ ജനനം കൂടുതലും നടക്കുന്നത് ഒക്ടോബർ മാസത്തിലാണെന്നും റിപ്പോർട്ട് പറയുന്നു. എറ്റവും കുറവ് ഫെബ്രുവരിയിലും. 2018ലെ ജനന -മരണ രജിസ്റ്റർ വിവരത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് തയ്യാറാക്കിയത്. 4.88 ലക്ഷം കുട്ടികളാണ് 2018ൽ ജനിച്ചത്. ഇത് 2017നേക്കാൾ (5.04 ലക്ഷം) അല്പം കുറവാണ്. മരണ നിരക്കിലും സമാനമായ കുറവുണ്ട്. 2017ൽ 2.63 ലക്ഷം പേരാണ് മരിച്ചതെങ്കിൽ 2018ൽ 2.59 ലക്ഷമായി കുറഞ്ഞു.

2018ലെ ക്രൂഡ് ബെർത്ത് റേറ്ര് 14.10 ആണെങ്കിൽ 2017ൽ ഇത് 14.62 ആയിരുന്നു. മരണ നിരക്കാകട്ടെ 2017ലെ 7.64ൽ നിന്ന് 2018ൽ 7.47 ആയി കുറഞ്ഞു. 2018ൽ ജനിച്ചവരിൽ 50.94 ശതമാനം ആൺകുട്ടികളാണ്. പെൺകുട്ടികൾ 49.06 ശതമാനം.

ജനനം കൂടുതൽ നടന്നത് ഒക്ടോബറിലാണെങ്കിൽ മരണം കൂടുതൽ നടന്നത് സെപ്തംബർ മാസത്തിലാണ്. 2018ൽ ആകെ മരിച്ച 2.59ലക്ഷം പേരിൽ 27,111 പേരും (10.49 ശതമാനം) മരിച്ചത് സെപ്തംബറിലാണ്. മരണസംഖ്യ ഏറ്റവുംകുറവ് ഫെബ്രുവരിയിലും (7.58 ശതമാനം). മരിച്ചവരിൽ 57.09 ശതമാനം പേരും 70 വയസിൽ കൂടുതലുളളവരാണ്. 45 -54 പ്രായത്തിലുള്ളവർ 7.45 ശതമാനം പേരും 55-64 പ്രായത്തിലുള്ളവർ 15.22 ശതമാനം വരും. അതേസമയം 65-69 പ്രായ പരിധിയിൽ മരണ ശതമാനം 11.53 ആണ്.

കൂടുതലും ഹൃദയാഘാതം

സംസ്ഥാനത്ത് ഏറ്രവും കൂടുതൽ പേർ മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാൻസർ 7.54 ശതമാനം, പ്രമേഹം 1.36 ശതമാനം, ആസ്ത്മ 11.5 ശതമാനം, വാഹനാപകടം 1.05 ശതമാനം , ആത്മഹത്യ 2.01 ശതമാനം എന്നിങ്ങനെയാണ് നിരക്ക്.

 ജനനം കൂടുതൽ ഒക്ടോബറിൽ

 മരണം കൂടുതൽ സെപ്തംബറിൽ

 മരണസംഖ്യ കുറവ് ഫെബ്രുവരിയിൽ

2018, ജനനം

ആൺകുട്ടികൾ- 50.94%

പെൺകുട്ടികൾ- 49.06%