tt

തിരുവനന്തപുരം: കെ.ടി.ഡി.സിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകളിൽ പായസമേള ആരംഭിച്ചു. ചെയർമാൻ എം. വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. ബോർഡ് ഡയറക്ടർ കെ. പി. കൃഷ്ണകുമാർ, എം.ഡി വി.ആർ. കൃഷ്ണ തേജ എന്നിവർ പങ്കെടുത്തു. പാൽപ്പായസം, നവരസ പായസം, അടപ്രഥമൻ,​ പാലട പ്രഥമൻ, പരിപ്പുപ്രഥമൻ,​ കടല പായസം, ചേന പായസം, ഗോതമ്പ് പായസം, പരിപ്പ് പായസം, പഴം പായസം, പൈനാപ്പിൾ പായസം, കാരറ്റ് പായസം, മാമ്പഴ പായസം എന്നിങ്ങനെ വ്യത്യസ്ത പായസങ്ങളാണ് ലഭിക്കുന്നത്. ലിറ്ററിന് 299 രൂപയാണ് വില. 31വരെ രാവിലെ 9 മുതൽ രാത്രി 9വരെയാണ് വില്പന. തിരുവനന്തപുരം ചൈത്രം, മാസ്‌കറ്റ്,​ ആലപ്പുഴ റിപ്പിൽ ലാൻഡ്, തൃശൂർ ടാമറിന്റ് ഈസി, കായംകുളം ആഹാർ റെസ്റ്റോറന്റ് എന്നിവിടങ്ങളിലാണ് പായസമേള നടക്കുന്നത്. സ്വിഗി, സൊമാറ്റോ ഫുഡ് ഡെലിവറി ആപ്പുകൾ വഴിയും ചൈത്രം ഹോട്ടലിന്റെ ടേക്ക് എവേ കൗണ്ടർ വഴിയും പായസം ലഭിക്കും.