വിതുര: കല്ലാർ ഗോൾഡൻ വാലിയിൽ വനംവകുപ്പിന്റെ ചെക്ക്പോസ്റ്റ് ഇടിച്ചുതകർത്ത് പൊന്മുടി ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കടക്കാൻ ശ്രമിച്ച മൂന്നുപേരെ വിതുര പൊലീസ് അറസ്റ്റുചെയ്‌തു. ആറ്റിപ്ര വലിയവേളി എസ്.എസ് ഭവനിൽ സാജൻകുമാർ (34), ആറ്റിപ്ര പള്ളിത്തുറ സൗത്തിൽ തുമ്പ വി.എസ്.എസ്.സി കോളനി ക്വാർട്ടേഴ്സ് സി 70ൽ അനീഷ് (32), ആറ്റിപ്ര വലിയവേളി പുഷ്പ വിലാസത്തിൽ സോളമൻ (35) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം. ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനപാലകരെയും ഇവർ ആക്രമിച്ചു. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിതുര സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ. സുധീഷ്, എസ്.സി.പി.ഒമാരായ പ്രദീപ്, ബിജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്‌തത്.