കായംകുളം: കുടുംബാംഗങ്ങൾ കോവിഡ് കെയർ സെന്ററിൽ കഴിയുമ്പോൾ വീട്ടിൽ മോഷണം. നാലു പവൻ ആഭരണങ്ങളും 6300 രൂപയും കവർന്നു. കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ് കളരിക്കൽ വടക്കതിൽ രാജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീടിന്റെ മുൻ വാതിലിന്റെ പൂട്ടു തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. വീടിനുള്ളിലെ ഒരു മുറിയുടെ കതകിന്റെ പൂട്ടും തകർത്തിട്ടുണ്ട്.നിർമാണത്തൊഴിലാ
ഇദ്ദേഹവും ഭാര്യയും മക്കളും ഉൾപ്പെടുന്ന കുടുംബം കഴിഞ്ഞ നാലിനാണ് നാഗാലാൻഡിൽ നിന്നും നാട്ടിലെത്തിയത്. ക്വാറന്റൈനിൽ കഴിയേണ്ടതിനാൽ രാജുവും ഭാര്യയും കായംകുളം ഒ.എൻ.കെ ജംഗ്ഷനു സമീപത്തെ മകളുടെ വീട്ടിലേക്കു മാറിയിരുന്നു. 13നാണ് ഷിബുരാജിന് കോവിഡ് ലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് ഹരിപ്പാട്ടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. 16ന് വൈകിട്ട് രാജുവിനെ അയൽ വീട്ടുകാർ വീടിന്റെ വാതിൽ തുറന്നു കിടക്കുന്ന വിവരം ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു.ഇവരെത്തി പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കായംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.