virus-

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് മരണം 70,000 പിന്നിട്ടു. തുടർച്ചയായ നാലാംദിനവും പ്രതിദിന മരണം ആയിരം കടന്നു. വെള്ളിയാഴ്ച 1066 പേർ മരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം. തമിഴ്‌നാട്ടിൽ ഏഴായിരവും, കർണാടകയിൽ ആറായിരവും ആന്ധ്രയിലും ഡൽഹിയിലും നാലായിരവും യു.പിയിലും പശ്ചിമബംഗാളിലും ഗുജറാത്തിലും മൂവായിരവും പിന്നിട്ടു.

87,115 പേർക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

തുടർച്ചയായ മൂന്നാംദിവസമാണ് രോഗികളുടെ എണ്ണം 80,000 കടക്കുന്നത്. ഒരാഴ്ചയ്ക്കിടെ 5.59 ലക്ഷം പേർ രോഗികളായി. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യയാണ് ആഗോളതലത്തിൽ മുന്നിൽ. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് പ്രതിദിന രോഗികൾ ഏറ്റവും കൂടുതൽ.

പ്രതിദിന രോഗികളും മരണവും ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്. വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ 19,218 പുതിയ രോഗികളും 378 മരണവും റിപ്പോർട്ട് ചെയ്തു.തുടർച്ചയായ പത്താംദിവസും ആന്ധ്രയിൽ പതിനായിരത്തിലേറെ പേർ രോഗികളായി.