taj

ന്യൂഡൽഹി : ലോക്ക് ഡൗണിന്റെ ഭാഗമായി അടച്ച താജ്മഹൽ ആറ് മാസത്തിന് ശേഷം സന്ദർശകർക്കായി തുറന്നു കൊടുക്കുന്നു. അൺലോക്ക് 4ന്റെ ഭാഗമായി 21 മുതൽ താജ്‌മഹലും ആഗ്ര കോട്ടയും തുറന്ന് കൊടുക്കുമെന്ന് സ്‌മാരക ചുമതലയുള‌ള പുരാവസ്‌തു ശാസ്‌ത്രജ്‌‌ഞൻ ബസന്ത് കുമാർ അറിയിച്ചു. പ്രതിദിനം താജ്‌മഹലിൽ ദിവസം 5000 പേരെയും ആഗ്ര കോട്ടയിൽ 2,500 പേരെയും മാത്രമേ സന്ദർശിക്കാൻ അനുവദിക്കൂ. ടിക്ക‌റ്റ് കൗണ്ടറുകളുണ്ടാകില്ല. ഇലക്‌ട്രിക് ടിക്ക‌റ്റുകളാകും സന്ദർശകർക്ക് നൽകുക. നിലവിൽ ഉത്തർപ്രദേശിൽ 3920 കൊവിഡ് മരണമുണ്ടായി. 61,625 ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്തുള‌ളത്.