ന്യൂഡൽഹി / ലക്‌നൗ: ബാബ്റി മസ്‌ജിദ് തകർക്കാൻ എൽ.കെ.അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി, കല്യാൺസിംഗ് തുടങ്ങിയ ബി.ജെ.പി, സംഘപരിവാർ നേതാക്കൾ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് വിധിച്ച ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ഇവരുൾപ്പെടെ കേസിലെ 32 പ്രതികളെയും വെറുതേവിട്ടു.
കർസേവകർ മസ്‌ജിദ് തകർത്തത് മുൻകൂട്ടി ആസൂത്രണം ചെയ്‌തല്ലെന്നും നേതാക്കൾ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും ആളുകളെ പിന്തിരിപ്പിക്കാനാണ് അവർ ശ്രമിച്ചതെന്നും 2300 പേജുള്ള വിധിയിൽ പ്രത്യേക കോടതി ജഡ്‌ജി സുരേന്ദ്രകുമാർ യാദവ് വ്യക്തമാക്കി.
1992 ഡിസംബർ 6ന് മസ്ജിദ് തകർത്ത കേസിൽ 28 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിധി. മസ്ജിദ് നിന്ന സ്ഥലത്ത് സുപ്രീംകോടതി വിധിപ്രകാരം രാമക്ഷേത്രത്തിന്റെ നിർമ്മാണം തുടങ്ങിയതിന് പിന്നാലെയാണ് ബി.ജെ.പിക്കും സംഘപരിവാറിനും രാഷ്‌ട്രീയ നേട്ടമുണ്ടാക്കുന്ന ഈ വിധി എന്നതും ശ്രദ്ധേയമാണ്.വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അഖിലേന്ത്യാ മുസ്ളിം വ്യക്തി നിയമ ബോർഡ് പറഞ്ഞു. അപ്പീൽ നിയമവകുപ്പമായി ആലോചിച്ച് തീരുമാനിക്കുമെന്ന് സി.ബി.ഐ അഭിഭാഷകൻ അറിയിച്ചു.
കോടതിയുടെ കണ്ടെത്തലുകൾ
എന്റെ വിശ്വാസവും ആത്മാർത്ഥതയും കോടതി വിധിയോടെ തെളിയിക്കപ്പെട്ടു.
-എൽ.കെ. അദ്വാനി
വിധി ലജ്ജാകരം. പള്ളി പൊളിച്ചത് ഞെട്ടിപ്പിക്കുന്ന നിയമലംഘനമായിരുന്നെന്ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച് പറഞ്ഞിരുന്നു.
സീതാറാം യെച്ചൂരി , സി.പി.എം ജനറൽ സെക്രട്ടറി
ഇത് തെറ്റായ വിധിയാണ്. അപ്പീൽ നൽകും.
അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് സെക്രട്ടറി സഫര്യബ് ജിലാനി