കോലഞ്ചേരി: പുത്തൻകുരിശിനടുത്ത് പാങ്കോട്ടിൽ ക്രൂരപീഡനത്തിനിരയയായ എഴുപത്തിയഞ്ചുകാരി ഇന്ന് ആശുപത്രി വിടും. കോലഞ്ചേരി മെഡിക്കൽ കോളേജിലെ ചികിത്സയിലായിരുന്നു ഇവർ. ശരീരമാസകലം മാരകായുധം ഉപയോഗിച്ച് മുറിപ്പെടുത്തിയായിരുന്നു പീഡനം. വൻകുടലിന് അടക്കം ഗുരുതരമായി പരിക്കേറ്റിരുന്നു.
കഴിഞ്ഞ മാസം രണ്ടിനായിരുന്നു ക്രൂരമായ ലൈംഗികാതിക്രമത്തിനും ശാരീരികപീഡനത്തിനും ഇരയായത്. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് ആശുപത്രി വിടുന്നത്. കേസിലെ മൂന്നു പ്രതികളേയും പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.ഇവരുടെ ചികിത്സാചെലവ് സർക്കാരാണ് വഹിക്കുന്നത്. ആശുപത്രിയിൽ നിന്ന് മൂത്ത മകന്റെ വീട്ടിലേക്കാണ് വൃദ്ധ പോകുന്നത്.