road-inaguration

കുറുപ്പംപടി:കാത്തിരിപ്പുകൾക്ക് വിവാമം. പാണിയേലി- മൂവാറ്റുപുഴ റോഡിന്റെ പുന:നിർമ്മാണ പ്രവർത്തങ്ങൾക്ക് തുടക്കമായി.അശമന്നൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡിന്റ നിർമാണോദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.നബാർഡ് ഫണ്ടിൽ നിന്ന് അനുവദിച്ച അഞ്ച് കോടി രൂപയ്ക്കാണ് റോഡ് നിർമ്മാണം. റോഡിന്റെ മോശം അവസ്ഥയെ തുടർന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പദ്ധതി തയ്യാറാക്കി നബാർഡിന് സമർപ്പിച്ചതിനെ തുടർന്നാണ് തുക അനുവദിച്ചത്.

പനച്ചിയം കനാൽ പാലം പദ്ധതിയിൽ ഉൾപ്പെടുത്തി വീതി കൂട്ടുന്നുണ്ട്. ഈ ജോലിയാണ് ആദ്യം ആരംഭിക്കുന്നത്. പയ്യാൽ വരെയുള്ള ഭാഗം ഏതാനും മാസം മുമ്പ് 35 ലക്ഷം രൂപ വിനിയോഗിച്ച് കുഴികൾ അടക്കുന്നതിന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ തുക അനുവദിച്ചു നവീകരിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി വർഗീസ്, വൈസ് പ്രസിഡന്റ് ബിന്ദു നാരായണൻ, പഞ്ചായത്ത് അംഗങ്ങളായ ഹണിത് ബേബി, എൻ.പി ശിവൻ, പി.എസ് രാജൻ, വി.പി സലിം, സി.ടി ഫിലിപ്പോസ്, പരീത് ഓടക്കാലി, ടി.എം ജോയി, ജി.കെ ഗോപി, സി.വി എൽദോ, യുനസ് ഓടക്കാലി, അഗ്രോസ് പുല്ലൻ എന്നിവർ സംബന്ധിച്ചു.

റോഡ് സൂപ്പറാകും

പയ്യാൽ മുതൽ ഓടക്കാലി വരെയുള്ള ഭാഗത്ത് ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് പുനർ നിർമ്മിക്കുന്നത്. നാല് കിലോമീറ്റർ നീളത്തിൽ 5.5 മീറ്റർ വീതിയിലാണ് റോഡ് നവീകരിക്കുക. രാത്രി യാത്രക്കാർക്ക് സഹായകരമാകുന്ന റിഫ്ളക്ടർ, ദിശാസൂചികൾ എന്നിവ റോഡിൽ സ്ഥാപിക്കും. ഇതിൽ ഓടക്കാലി, പയ്യാൽ, പനിച്ചയം എന്നി ഭാഗങ്ങളിൽ 270 മീറ്റർ നീളത്തിൽ ടൈൽ വിരിച്ചു മനോഹരമാക്കനാണ് തീരുമാനം. 400 മീറ്റർ നീളത്തിൽ കാനയും അതിനൊപ്പം തന്നെ കലുങ്കും നിർമ്മിക്കുന്നതിനും പദ്ധതിയിൽ തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്.