 
വൈപ്പിൻ : കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ചിൽ ചെറായി രാമവർമ്മ കിഴക്ക് പാഞ്ചാലത്തുരുത്ത് കല്ലുമഠത്തിൽ പരേതനായ പ്രസാദിന്റെ മകൻ പ്രണവിനെ (23) നടുറോഡിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് യുവാക്കൾകൂടി അറസ്റ്റിലായി. എടവനക്കാട് ഇല്ലത്തുപടി പാലക്കൽ ഗിരീഷിന്റെ മകൻ ജിത്തൂസ് (19), കുഴുപ്പിള്ളി തുണ്ടിപ്പുറം മുല്ലപറമ്പ് ഷിബുവിന്റെ മകൻ ശരത്ത് (19) എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. അയ്യമ്പള്ളി കൈപ്പൻവീട്ടിൽ അമ്പാടിയെ (19) ചൊവ്വാഴ്ച അറസ്റ്റുചെയ്തിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഘത്തിലുണ്ടായിരുന്ന ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച പുലർച്ചെ നാലരയോടെ ബീച്ച് റോഡിലൂടെ വന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രണവിന്റെ മൃതദേഹം സംസ്കരിച്ചു.
പ്രതികളെ ആലുവ റൂറൽ എസ്.പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തു. പ്രതികളുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.