പഴയങ്ങാടി: വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് പകരാൻ മലനാട് മലബാർ റിവർ ക്രൂയീസ് ടൂറിസം പദ്ധതിക്ക് വേണ്ടി നിർമ്മാണം പൂർത്തിയാക്കിയ പഴയങ്ങാടി ബോട്ട് ടെർമിനൽ ഉദ്ഘാടനം കാത്ത് കഴിയുന്നു. കോടികൾ ചെലവഴിച്ച് നിർമ്മിച്ച പദ്ധതി പൂർത്തിയായിട്ടും ഉദ്ഘാടനം ചെയ്യാതെ നശിക്കുന്നതിൽ നാട്ടുകാരിൽ പ്രതിഷേധം രൂക്ഷമാവുകയാണ്.
ഉത്തരമലബാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകുന്ന പദ്ധതിയാണ് മലനാട് റിവർ ക്രൂയീസ് പദ്ധതി. ബോട്ട് ടെർമിനൽ മാലിന്യ നിക്ഷപ കേന്ദ്രമായി മാറിയെന്നാണ് ആക്ഷേപം. പുറംമോടി കണ്ടാൽ ആരും ഒന്ന് നിന്ന് നോക്കിപ്പോകും. എന്നാൽ അടുത്ത് ചെന്ന് നോക്കിയാലേ ടെർമിനലിന്റെ ദുരവസ്ഥ ബോധ്യമാകൂ. മാലിന്യം നിറഞ്ഞ അവസ്ഥയിലാണ് ഇപ്പോൾ. അറവ് മാലിന്യം ഉൾപ്പടെ ബോട്ട് ടെർമിനലിൽ കൊണ്ട് വന്നാണ് തള്ളുന്നതെന്നും പറയുന്നു. ഇതിന്റെ അവശിഷ്ടങ്ങളും ഇവിടെ കാണാം.
ബോട്ട് ടെർമിനലിന്റെ കവാടത്തിലേക്കുള്ള റോഡ് ഇന്റർലോക്ക് ചെയ്തിതിട്ടുണ്ട്. രണ്ട് തവണ വിപുലമായ സംഘാടക സമിതി വിളിച്ച് ഉദ്ഘാടനം തീരുമാനിച്ചെങ്കിലും മുടങ്ങി പോവുകയാണ് ഉണ്ടായത്. ഇനി എന്ന് ഉദ്ഘാടനം നടക്കുമെന്ന് പറയാനും കഴിയുന്നില്ല. ബോട്ട് സർവീസ് ആരംഭിക്കാതെ കോടികളുടെ പദ്ധതി വെള്ളത്തിലാവുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
മൂന്ന് കോടിയിൽ എല്ലാം കമനീയം
3 കോടി രൂപ ചെലവിൽ നിർമ്മിച്ച ബോട്ട് ടെർമിനലിന് 100 മീറ്റർ നീളമുണ്ട്. 40 മീറ്ററിൽ നടപാതയും, 60 മീറ്ററിൽ 4 ബോട്ടുകൾ അടുപ്പിക്കുന്നതിനുള്ള സൗകര്യവും സജ്ജം. സോളാർ ലൈറ്റുകൾ, ഇരിപ്പിടം എന്നിവയും ഒരുക്കിയിട്ടുണ്ട്. കരിങ്കൽ പാകിയ തൂണുകളും കൈവരികളും കേരളീയ തനിമയിൽ നിർമ്മിച്ച മേൽക്കൂരയും ആസ്വാദകർക്ക് നവ്യ അനുഭവമാകുന്ന രൂപത്തിലാണ്.
പഴയങ്ങാടി പുഴയിൽ നിർമ്മിച്ച ബോട്ട് ടെർമിനലിന്റെ അവസ്ഥ ഇപ്പോൾ പരിതാപകരമാണ്. അടുത്ത് ചെന്ന് നോക്കിയാൽ ആരും അതിശയപ്പെടും.
നാട്ടുകാർ