india

മോസ്കോ: ലഡാക്ക് അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യ-ചെെന വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടത്തിയ ചർച്ച പൂർത്തിയായി. രണ്ടെരമണിക്കൂറിലേറെയാണ് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. റഷ്യയിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.

45 വർഷങ്ങൾക്ക് ശേഷം ആദ്യമായി തിങ്കളാഴ്ച പാങ്കോംഗ് തടാകത്തിന് സമീപമുണ്ടായ വെടിവയ്പ്പിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ച നടത്തിയത്. വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള ഈ കൂടിക്കാഴ്ച അവസാനത്തെ അവസരമാണെന്നാണ് ചൈനീസ് സർക്കാരിന്റെ കീഴിലുളള ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്. ഇത് പരാജയപ്പെട്ടാൽ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ സാധ്യതയില്ലെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിൽ ഗണ്യമായി സൈനികശക്തി കൂട്ടിയിരിക്കുകയാണ് ഇന്ത്യ.