ന്യൂഡൽഹി: ലഫ്. കേണൽ ഗുർബച്ചൻ സിംഗ് ഇല്ലായിരുന്നെങ്കിൽ ഇന്ന് ലഡാക്കും ലേയുമൊക്കെ ചൈനയുടെ കൈവശമിരുന്നനെ. 1962 ൽ താ‌ഴ്‌വരയിലെ ബറ്റലിയൻ ചാർജുണ്ടായിരുന്ന ഗുർബച്ചൻ സിംഗ് കാട്ടിയ നേതൃത്വ പാടവവും സാങ്കേതിക വൈദഗ്ദ്ധ്യവും കൊണ്ടാണ് അന്നത്തെ ഇൻഡോ ചൈന യുദ്ധത്തിൽ ലഡാക്ക് ചൈനയ്ക്ക് കൈവിട്ടുകൊടുക്കാതെ ഇന്ത്യൻ സൈനികർ സംരക്ഷിച്ചത്. അതും താഴ്‌വാരത്തിലെ ക്യാമ്പിൽ നിന്ന് പതിനയ്യായിരത്തിലധികം അടി ഉയരമുള്ള ലഡാക്ക് പർവത മേഖലകളിൽ ഇന്ത്യൻ ടാങ്കുകൾ എയർ ലിഫ്റ്റ് ചെയ്തുകൊണ്ട്.

garbachan-singh

ഗുർബച്ചൻ സിംഗിന്റെ നേതൃത്വപാഠവം ഒന്നുകൊണ്ട് തന്നെയാണ് ഇന്ത്യൻ എയർഫോഴ്സ് തങ്ങളുടെ വിമാനങ്ങളിൽ ഈ ടാങ്കുകൾ കയറ്റി ലഡാക്കിലെത്തിക്കാൻ സമ്മതം മൂളിയത്. അന്ന് നടന്നതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് വീഡിയോ കാണാം...