rafeek-ahamed

ഏറ്റവും  ഗാഢമായി
കെട്ടിപ്പുണരേണ്ടതിനായാണ്
പാമ്പുകൾ കൈകാലുകൾ പോലും
ഉപേക്ഷിച്ചത്.
അതിനാൽ തന്നെയാവാം ചിലന്തിക്ക്
എട്ടുകാലുകൾ ഉണ്ടായത്.
മേഘങ്ങളെ
തൊടണമെന്നില്ലായിരുന്നെങ്കിൽ
പർവ്വതങ്ങൾ ഒരിക്കലും
മണ്ണിൽനിന്ന് ഉയരുകയില്ലായിരുന്നു.
ഭൂമിയെ മഴയായ്
വന്നു തൊടാനല്ലെങ്കിൽ പിന്നെ
ജലം ഇങ്ങനെ നീറി നീറി നീരാവി
ആവേണ്ടതില്ലായിരുന്നല്ലൊ.
ഒന്നോർത്താൽ എല്ലാം തൊടലാണ്.
തൊടൽ മാത്രം.
അക്ഷരം കൊണ്ട് വാക്കിനെ
വാക്കുകൊണ്ട് അർത്ഥത്തെ
കണ്ണുകൊണ്ട് കാഴ്ചയെ
മൂക്കു കൊണ്ട് ഗന്ധത്തെ
ഒാർമ്മ കൊണ്ട് ജീവിതത്തെ
എന്നിട്ടും നീ നീട്ടിയ കൈ തൊടാതെ
ഞാൻ തലകുനിച്ചു.
താഴെ
കുഞ്ഞുമൂക്കുകൾ മുട്ടിച്ച്
അരിച്ചു പോകുന്ന എറുമ്പുകളുടെ
നിരയ്ക്ക്
ഒരു കൊഞ്ഞനം കുത്തലിന്റെ ആകൃതി
ഉണ്ടോ