ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് രോഗം ഭേദമായെങ്കിലും ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകൾ അദ്ദേഹത്തിനുള്ളതുകൊണ്ടാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ കേന്ദ്ര മന്ത്രി ആശുപത്രിയിൽ തന്നെ തുടരുന്നതാണ് നല്ലതെന്നും നിരന്തര നിരീക്ഷണത്തിന് അതാണ് ഉചിതമെന്നും എയിംസ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. എയിംസ് ആശുപത്രിയിലെ 'കാർഡിയോ ന്യൂറോ ടവറി'ലാണ് അമിത് ഷായെ അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഓഗസ്റ്റ് രണ്ടാം തീയതിയാണ് ഷായ്ക്ക് കൊവിഡ് രോഗമുള്ളതായി സ്ഥിരീകരിക്കുന്നത്.
ഓഗസ്റ്റ് രണ്ടാം തീയതിയാണ് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ശേഷം പതിനാലാം തീയതി അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായെങ്കിലും, ക്ഷീണവും ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടത് കാരണം വീണ്ടും ഓഗസ്റ്റ് 18ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് 31ആം തീയതി അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിരുന്നു.