കാലിഫോർണിയ: അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് പടർന്നുപിടിച്ച കാട്ടുതീയിൽ നിരവധിപേർ മരിച്ചതായി സംശയം. ഒറിഗോൺ, കാലിഫോർണിയ സ്റ്റേറ്റുകളിലാണ് കാട്ടുതീ അതിരൂക്ഷമായിട്ടുള്ളത്.
ആഗസ്റ്റ് പകുതി മുതൽ ആരംഭിച്ച കാട്ടുതീയിൽപ്പെട്ട് ഇതുവരെ 26 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ആയിരക്കണക്കിന് വീടുകളും വാഹനങ്ങളും ചാമ്പലായി. . ഡസൻകണക്കിന് പേരെ കാണാതായതായി ഒറിഗോൺ ഗവർണർ കേറ്റ് ബ്രൗൺ പറഞ്ഞു.
വലിയ ദുരന്തമാണുണ്ടായതെന്ന് ഒറിഗോൺ എമർജൻസി മാനേജ്മെൻറ് ഡയറക്ടർ ആൻഡ്രൂ ഫിലിപ്സ് പറഞ്ഞു.
കാലിഫോർണിയയിൽ 25 ലക്ഷം ഏക്കർ പ്രദേശത്താണ് തീയുള്ളത്. ഒറിഗോണിൽ 10 ലക്ഷം ഏക്കർ പ്രദേശം കാട്ടുതീയിയുടെ പിടിയിലായി. ഒറിഗോണിൽ അഞ്ചു ലക്ഷം പേരോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.