k-surendran

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിൽ പാർട്ടി ദേശീയ നേതാക്കൾ ഉൾപ്പടെയുളളവരുടെ പ്രതിഷേധം. ബി ജെ പി ഐ ടി സെൽവിഭാം മേധാവി അമിത് മാളവ്യ, ദേശീയ ജനറൽ സെക്രട്ടി ബി എൽ സന്തോഷ് തുടങ്ങിയവരാണ് പരാമർശത്തിനെതിരെ പ്രതിഷേധിച്ചത്.

'സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മകളും മന്ത്രിമാരും സംശയത്തിന്റെ നിഴലിലാണ്. അന്വേഷണ ഏജൻസികൾ ഇക്കാര്യങ്ങൾ അന്വേഷിക്കുകയാണ്. ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുന്നതിനുപകരം പാർട്ടി സംസ്ഥാന അദ്ധ്യക്ഷനെതിരെ മോശം പരാമർശം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി തീർത്തും നാണക്കേടാണ്' എന്നായിരുന്നു ഐ ടി സെൽവിഭാം മേധാവി അമിത് മാളവ്യ പറഞ്ഞത്.

രൂക്ഷമായായിരുന്നു ദേശീയ ജനറൽ സെക്രട്ടി ബി എൽ സന്തോഷ് വിഷയത്തിൽ പ്രതികരിച്ചത്. 'സ്വർണക്കടത്തുകേസ് ചൂടുപിടിച്ചുതുടങ്ങിയതോടെ പിണറായി വിജയൻ എതിരാളികളെ വ്യക്തിപരമായി ആക്ഷേപിക്കുന്നതിലേക്കും ഭീഷണിപ്പെടുത്തുന്നതിലേക്കും കടന്നിരിക്കുകയാണ്. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മാനസികനില തെറ്റിയെന്ന് പറഞ്ഞ പിണറായിവിജയനെ പാഠം പഠിപ്പിക്കണം- അദ്ദേഹം പറഞ്ഞു.

കെ സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നായിരുന്നു ബി ജെ പി നേതാവ് എം ടി രമേശ് പറഞ്ഞത്.

ഇന്നലെ വാർത്താസമ്മേളനത്തിലാണ് സുരേന്ദനെതിരെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചത്. 'അത്ര മാനസികാവസ്ഥ തെറ്റിപ്പോയയാളെ അദ്ധ്യക്ഷനാക്കിയല്ലോയെന്ന് അവരുടെ പാർട്ടി ആലോചിക്കേണ്ടതാണ്. സാധാരണ അന്തരീക്ഷത്തിലല്ലാതെ പ്രവർത്തിക്കുന്ന ഒരാൾ, എന്തും വിളിച്ചുപറയുന്ന ഒരാൾ, അയാൾക്ക് ഒരു ദിവസം രാത്രിയിൽ എന്തെല്ലാമോ തോന്നുന്നു, അതൊക്കെ വിളിച്ചുപറയുമ്പോൾ അതിന് ഞാനല്ല മറുപടി പറയേണ്ടത്. സുരേന്ദ്രനോട് പറയേണ്ടതുണ്ട്. അതിങ്ങനെ പറയേണ്ടതല്ലെന്ന് മാത്രം. സുരേന്ദ്രനല്ല പിണറായി വിജയൻ. അതോർത്തു കൊള്ളണം" എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

Feeling the heat from all sides in #KeralaGoldSmuggling case CM @vijayanpinarayi does his best at what he is .... threatening & personal attacks . Calls @BJP4Keralam President @surendranbjp mentally unstable & vows to teach a lesson .

— B L Santhosh (@blsanthosh) September 16, 2020

CM Pinarayi Vijayan, his ministers and daughter are under cloud in the gold smuggling scandal. Agencies are investigating. Instead of taking responsibility and stepping down, he has unleashed brutality and is threatening BJP state president Surendran with consequences. Shameful! pic.twitter.com/cDlo3lE51Y

— Amit Malviya (@amitmalviya) September 16, 2020