uae-covid

അബുദാബി: യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ടാം തരംഗത്തില്‍ കൊവിഡ് പിടിമുറുകിയിരിക്കുകയാണ്. വ്യാഴാഴ്ച യു.എ.ഇയില്‍ 786 പേര്‍ക്ക് കൂടി കൊവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. യു.എ.ഇ ആരോഗ്യമന്ത്രാലയമാണ് ഏറ്റവും പുതിയ കണക്ക് പുറത്തിവിട്ടിരിക്കുന്നത്. അതേസമയം, പുതിയ മരണം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.


ഇന്ന് 661 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ പരിശോധനാ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ യു.എ.ഇയില്‍ വീണ്ടും ചികിത്സയിലുള്ള രോഗികളുടെ എണ്ണം പതിനായിരം കടന്നു. നിലവില്‍ 10,049 സജീവരോഗികളാണുള്ളത്. കൊവിഡ് മൂലം 402 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. 82,568 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 72,117 രോഗമുക്തി കേസുകളും ഉണ്ടായിട്ടുണ്ട്.


ശനിയാഴ്ചയാണ് രാജ്യത്ത് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1,007 രോഗബാധ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 994 രോഗമുക്തിയും 24 മണിക്കൂറിനുള്ളിലുണ്ടായിട്ടുണ്ട്. ഇതും നൂറ് ദിവസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്കാണ്. യു.എ.ഇയില്‍ 93,000 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ 8.4 ദശലക്ഷം പരിശോധനകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.