pic

ബാങ്കോക്ക്: തായ്‌ലാന്റിൽ പാർലമെന്റ് സമ്മേളനത്തിനിടെയാണ് ഒരു അംഗം സഭയിൽ ശ്രദ്ധിക്കാതെ തന്റെ ഫോണിൽ അശ്ലീല ചിത്രങ്ങൾ ചിത്രങ്ങൾ കണ്ടുകൊണ്ടിരുന്നത്. ചോൻബുരി എം.പി റോണത്തേപ് അനുവാതാണ് സഭയിൽ ബ‌ഡ്‌ജറ്റ് അവതരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഫോണിൽ അശ്ലീല ചിത്രങ്ങൾ കണ്ടത്. ഗ്യാലറിയിലിരുന്ന മാദ്ധ്യമപ്രവർത്തകരാണ് ഇയാൾ പോൺ കാണുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത്.

സഭയിൽ ബ‌ഡ്‌ജറ്റ് അവതരിപ്പിക്കുമ്പോൾ റോണത്തേപ് തന്റെ ഫോണിൽ അശ്ലീല ചിത്രങ്ങൾ സ്ക്രോൾ ചെയ്തു കാണുകയായിരുന്നു. എം.പിയുടെ ഈ ലീലാവിലാസങ്ങൾ മാദ്ധ്യമപ്രവർത്തകർ ചിത്രീകരിച്ചു എയർ ചെയ്തു. നിമിഷങ്ങൾക്കുളളിൽ തന്നെ സോഷ്യൽ മീഡിയയിൽ സംഭവം വെെറലായി. സംഭവത്തിന് പിന്നാലെ വിശദീകരണവുമായി എം.പി തന്നെ രംഗത്തെത്തി. സഹായവും പണവും ആവശ്യപ്പെട്ട് ഒരു സ്ത്രീ തനിക്ക് സന്ദേശമയച്ചതാണ്. ചില അക്രമികൾ അവരെ ഭീഷണിപ്പെടുത്തി ചിത്രം അയപ്പിച്ചതാണെന്ന് സ്ത്രീ പറഞ്ഞുവെന്നും തുടർന്ന് പണമാണ് ഇവരുടെ ലക്ഷ്യമെന്ന് മനസിലാക്കി ചിത്രങ്ങൾ ഡിലീറ്റ് ചെയ്തുവെന്നും അനുവാത് വ്യക്തമാക്കി.

വീഡിയോ വെെറലായേങ്കിലും സഭാ അംഗങ്ങളാരും പരാതി നൽകാത്തതിനാൽ അനുവാതിനെതിരെ നടപടിയെടുത്തില്ല. സംഭവം വ്യക്തിപരമാണെന്നും സഭാനടപടികളുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ലെന്നും സ്പീക്കർ ചുവാൻ ലീക്പായ് പറഞ്ഞു.