china-nepal-

കാഠ്മണ്ഡു: ചൈനയ്ക്ക് പിന്തുണ നൽകിയ നേപ്പാളിന്റെ അതിർത്തി പ്രദേശങ്ങളും കൈയേറി ചൈനീസ് സൈന്യം..നേപ്പാളിലെ വിവിധ മേഖലകളിലായി അനധികൃതമായി കേട്ടിയങ്ങൾ( നിർമ്മിച്ച് ചൈനക്കാർ താമസം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. നേപ്പാള്‍ ചൈന അതിര്‍ത്തിയിലെ ഹുംലയിലെ ലാപ്ച്ചാ-ലിമി മേഖലയിലാണ് ചൈന കടന്നുകയറി കെട്ടിടങ്ങള്‍ പണിതിരിക്കുന്നത്.

ജില്ലാ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് കൈയേറ്റം കണ്ടെത്തിയത്.. ആഗസ്റ്റ് 30നും സെപ്തംബര്‍ 9നും ഇടയിലാണ് അന്വേഷണം നടന്നിരിക്കുന്നത്. ഒരു കെട്ടിടത്തിനായുള്ള അന്വേഷണത്തിനിടെ എട്ടു കെട്ടിടങ്ങളാണ് ചൈനീസ് സൈന്യം പണിതതായി കണ്ടെത്തിയത്.

അതിര്‍ത്തി ഗ്രാമങ്ങളിലെ നിരവധി ഗ്രാമങ്ങള്‍ കയ്യടക്കുകയും സൈനികര്‍ അവിടെ താമസിക്കുന്നതായും ഭരണകൂടത്തിന് വിവരം ലഭിച്ചിരുന്നു. ചൈനയുടെ നീക്കങ്ങള്‍ പുറത്തുകൊണ്ടുവന്ന ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതേസമയം പ്രശ്നത്തിൽ നേപ്പാൾ വിദേശകാര്യ വകുപ്പ് ഇടപെട്ടിട്ടില്ല.